-->
Showing posts with label Chennai. Show all posts
Showing posts with label Chennai. Show all posts

First day in Office

ആദ്യമായി ഓഫീസിൽ എത്തുന്ന ഒരു അനുഭവം വേറെ തന്നെ. പ്രത്യേകിച്ച് സോഫ്റ്റ്‌വെയർ പൊരിചെടുകുന്ന ഹോട്ടൽ പോലുള്ള ഇടങ്ങളിൽ. ഇതിനു മുൻപും ഞാൻ ഒരുപാട് ഓഫീസ് മുറികളിൽ കടന്നു ചെന്നിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം എനിക്ക് സന്ദർശകന്റെ ഭാവമായിരുന്നു. ഒരു വർഷം നീണ്ട തയ്യാറെടുപ്പിൽ പുതുമകൾ ഒന്നും ഇല്ലാതെ ഐഡി കാർഡും അക്സെസ് കാർഡും വാങ്ങി കാബിനിൽ ചെന്നിരുന്നപോൾ ഞാൻ അറിഞ്ഞിരുനില്ല അത്   17 സീറ്റർ എന്ന പ്രമുഗരുടെ വിഹാര കേന്ദ്രമാണെന്ന്. 


എനികായ്‌ പുതുക്കി പണിത സിസ്റ്റം എത്തി.  ലോഗിൻ ചെയ്യാൻ തുടങ്ങുമ്പോഴേ എറെർ. ഒരുവഴിക്ക് വിൻഡോസ്‌ ഡെസ്ക്ടോപ്പ് സെറ്റപ്പ് ചെയ്തു വരുന്നിടക്ക് അടുത്തുള്ള മലബാർ ബിരിയാണി സെന്റെറിൽ ചെന്ന് കേരള സ്പെഷ്യൽ മീൽസ് കഴിച്ചു. കുത്തരിയും മത്തൻ ഓലനും നാടൻ കോഴി കറിയും എന്നെ എന്നും അങ്ങോട്ട്‌ എത്തിക്കും എന്നുറപ്പായി.  


വെബെക്സ് ലോഗിണ്‍ ചെയ്ത് എൻറെ കൂട്ടുകാരെ തപ്പി തുടങ്ങി. ജിൻസും, പ്രവീണും, രഹ്ഷാദും, സനുവും, മിനുവും ഒക്കെ എനികുമുന്നിൽ തെളിഞ്ഞുവന്നു.   


പുതിയ കാര്യങ്ങൾ പറഞ്ഞു തരാൻ എന്റെ കൂട്ടുകാർ വന്നു പോയ്‌ കൊണ്ടിരുന്നു. അതിനിടയിൽ "നെഞ്ചോടു ചേർത്ത്" എന്നൊരു ഗാനം അറികത്തായ്‌  ആരോമൂളി. അവരെ ഞാൻ കണ്ടിട്ടുണ്ട്. കഴിഞ്ഞ ആഴിച്ച സ്റ്റാർ ബാസാറിൽ വച്ച് മിനു വിനൊപ്പം. സ്മിത ചേച്ചി എന്നാണ് ടീമിലെ തമിഴന്മാർ വിളികുന്നത്. എൻറെ ടീം അല്ലാതോണ്ട് ഞാൻ സംസാരിക്കാൻ നിന്നില്ല.  പക്ഷെ കുറച്ചു സമയം കഴിഞ്ഞ് അവർ എൻന്റെ കാബിനിൽ വന്നു പേരു ചോദിച്ചു. മിനുവിന്റെ  ഫ്രണ്ട് അല്ലെ.... 


ഞാൻ ബാഗ്‌ എടുത്ത് ലിഫ്റ്റ്‌ എത്തി. മാനേജർ ക് ഒരു കാൾ ചെയ്ത് - ആം ലീവിങ്ങ് നവ് , എന്നും പറഞ്ഞ് പോയി.   



Read more

ഒന്ന് പോടപ്പാ

കാഴ്ച്ചപോലെ മറഞ്ഞു തുടങ്ങുകയാണ് ഞാൻ ജീവിച്ചുതീർത്ത ഇന്നലെകൾ. "മറകുക എന്നാൽ മ്രിതിയാണ്" എന്നെവിടയോ വായിച്ചുറച്ചു  പോയ മനസിനെ ആശ്വസിപ്പികുവാൻ മഴ തുള്ളികൾ നീർചാലുപോൽ ഒഴുകി നടന്നു. മുഖ പുസ്തകത്തിന്റെ കൂട്ടുകൂടലിൽ മൗനം കുടിച്ചിരുന്ന എന്റെ പ്രിയപെട്ട അപരിചിതരെ നിഷ്കരുണം ഒഴിവാകുമ്പോൾ ആയിരത്തിൽ നിന്നും കൂപ്പുകുത്തിയ വാർത്ത‍ ആരും ശ്രദ്ധിച്ചില്ല. 

ഒരിക്കൽ ഉപേക്ഷിച്ച നിറങ്ങൾ ഇനി ഒരികലും ബിന്ദാസിനാൽ എന്റെ വസ്ത്രങ്ങൾ നനയാതിരികട്ടെ. നാട് , സ്കൂൾ, കോളേജ്, ജോലി, എന്നിങ്ങനെ കണ്ടുമുട്ടിയ മുഖങ്ങൾ മറന്നു തുടങ്ങുമ്പോൾ ചിലരെ വിട്ടുകൊടുക്കാൻ വയ്യാതെ ഞാൻ നിന്ന് പോയി.   ഒരിക്കലും ഉപേക്ഷികില്ലെന്നു കരുതിയ പലതും പ്രായത്തിന്റെ അറിവിൽ മരവിച്ചുപോയ തലോടലായ്‌ എനിക്ക് അനുഭവപെട്ടു.  പരിചിതമായ മുഖങ്ങൾ  മുന്നിലൂടെ കടന്നു പോകുമ്പോഴും അവരെ വിളിക്കുവാൻ എനിക്ക് ആയില്ല. അവർ എന്നെ മറന്നു പോയ്‌ കാണുമോ ? ഇല്ല. അവരെ എന്റെ കണ്ണുകൾക് പരിചിതമാണ്. പക്ഷെ ഓർമയിൽ അവരുടെ പേരുകൾ  മാഞ്ഞ് ഇല്ലാതായിരിക്കുന്നു.  

മനപൂർവ്വം  മറന്നു കളയാൻ ശ്രമിച്ചവയെല്ലാം നിറഞ്ഞു നിൽകുന്നു.  
ഇനി എനിക്ക് ഒന്നേ പറയാൻ ഉള്ളു
ഗെറ്റ് ലോസ്റ്റ്‌ 

Read more

നമ്മുടെ ജിലേബി


വരിക മലയാളമേ 
എന്‍ ജ്വല്പനങ്ങള്‍ കേട്ട് മടങ്ങുക
ഇന്നു നീ. 
എന്‍ സുന്ദര സ്വപ്നങ്ങളെ 
വരികളായ് ഒഴുക്കുക-
ഈ കാമുകിക്കായ്‌ നല്‍കുവാന്‍ 
ഞാന്‍ കരുതിവച്ച രക്ത പുഷ്പങ്ങളായ്....
മനസിലും താമസായ്, കാലങ്ങള്‍--
എന്നെ ഉപേക്ഷികവേ 
തിരികെ വരാം;
നമ്മുക്ക് അന്ന് ഒരുമിച്ചു കൂടാം,
ഒരു മഴയുള്ള സന്ധ്യയില്‍..
മഴതുള്ളികള്‍ ഉതിരുന്ന ഉമ്മര കോലായില്‍
വരികള്‍ വിരിച്ചിട്ടു നൃത്തം ചവിട്ടിടാം.
അത് വരേയ്ക്കും ഞാന്‍ കാത്തു സൂക്ഷിക്കാം
എന്‍റെ ഓര്‍മയില്‍ ആരോ പകര്‍ന്നിട്ട 
അക്ഷരങ്ങള്‍
ജിലേബി വിതറിയ ചിത്രം കണക്കെ 
ആരോ പരിഹസിച്ച് പറഞ്ഞ 
നിന്നെ ഓര്‍ത്ത്....
Read more

ആഫ്രിക്ക കാരന്‍റെ വിന്‍ഡോസ്‌ എട്ട്


മലയാളിക് എട്ടിന്റെ പണി കിട്ടിയ സമയം. ഒക്ടോബര്‍ 26. പ്രൊ പ്രേ പ്രി എന്നൊക്കെ പറഞ്ഞ് ലോകത്തെ ഞെട്ടികാന്‍ മാത്രം വലിയ കുത്തി നിറക്കല്‍ ഒന്നും ചെയ്യാതെ വെറും ഒരു മെട്രോ ഇന്റെര്ഫസ് മാത്രം കാണിച്ചു പറ്റിച്ച മൈക്രോസോഫ്റ്റ് ഒഫീഷ്യല്‍ ആയി പുറത്തു വന്ന ദിവസം. വരുന്നതിനു മുന്നേ ഞങ്ങള്‍ ഇന്ത്യകാര്‍ ടോര്രന്റില്‍ കിടുമോ എന്ന് ഉറക്കം ഇല്ലാതെ കാത്തിരിക്കുന്ന സമയം . എന്നാലും കിട്ടി  കേടോ ഒരെണ്ണം . ടെവലപേര്‍ വെര്‍ഷന്‍. 

ഒക്ടോബര്‍ 30 ന് ജോസെഫ്യ്ന്‍ എന്നോടായി മന്ത്രിച്ചു. ഒരെണ്ണം വാങ്ങിച്ചു കൂടെ എന്ജിനീരെ. ഞാനും ഒരു ഇന്ത്യയകാരന്‍ അല്ലെ, പൈസ കൊടുത്തു സോഫ്റ്റ്‌വെയര്‍ വാങ്ങാന്‍ എന്റെ പട്ടി വരും. വിന്‍ഡോസ്‌ 7 ഇറങ്ങുന്ന കാലത്തെ 30 രൂപ dvd ല് ഒന്നാംതരം പെടകണ വിന്‍ഡോസ്‌ 7 കോപ്പി ചെയ്ത പിള്ളേരോട  ബില്‍ഗയ്റ്റിന്റെ കളി.

പക്ഷെ മണ്ടന്മാര്‍  ലണ്ടനില്‍ എന്ന പോലെ ഇന്ത്യകാരന്‍ അവിടേം കണ്ടെത്തി ഒരു "ബഗ്"
വിന്‍ഡോസ്‌ 8 നമുക്കും കിട്ടും വെറും 700 രൂപക്ക്. ഒന്ന് വാങ്ങി 3 പേര്‍ക് അപ്പം പോലെ പങ്കി  എടുകാം എന്ന് വ്യാമോഹിച്ച് എന്റെ പാവം ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോകിച്ച് ആ സംഭവം വാങ്ങി മൈയിലില്‍ ഇട്ടു.

ഇനി വിന്‍ഡോസ്‌ 8 ഡൌണ്‍ലോഡ് ചെയ്യണം അല്ലോ. ഒരു രാത്രി മുഴുവന്‍ ഇരുന്നു മേനോന്‍ ന്റെ ലാപ്ടോപില്‍ അതും നിര്‍വഹിച്ചു. 

ദാ ദിപ്പ്പോ ഇന്‍സ്റ്റോള്‍ ചെയ്യാം എന്നും പറഞ്ഞു ഞാന്‍ ഇരുന്നു. എന്നിട്ടോ ദേ കിടക്കുന്നു വീണ്ടും ഒരു പണി. എന്റെ മേനോന്‍ സാറെ നിന്റെ സിസ്റ്റം മാത്രം എന്താ ഇങ്ങനെ, അതോ വിന്‍ഡോസ്‌ ചേട്ടന്‍ പറ്റിച്ചതാണോ - 74% എത്തുമ്പോള്‍ മാത്രം എന്തെ ഇവന്‍ ഇങ്ങനെ സഡന്‍  ബ്രേക്ക്‌ ഇടുന്നേ. വിന്‍ഡോസ്‌ ഇന്‍ ലവ് വിത്ത്‌ 74 !

ദൈവമേ ആശാന്‍ ചതിച്ചോ എന്നും പറഞ്ഞ് മേനോന്‍ സാബ് തലയില്‍ കൈ വച്ചപോള്‍ എനിക്കും തോന്നി അവനോട് ഒരു സഹതാപം. ഇരിക്കുന്ന ഒറിജിനല്‍ വിന്‍ഡോസ്‌ 7 കഴിഞ്ഞ 5 വര്‍ഷമായി ഒരുപാട് വെയിലും മഴയും കൊണ്ട് യാതൊരു കേടും  സംഭാവികാതെ നില്‍കുന്ന കണ്ടപ്പോള്‍ എനിക്ക് അസൂയ തോന്നിയിരുന്നു എന്നത് വാസ്തവം. മാസത്തില്‍ ഒരു തവണ സിസ്റ്റം ഫോര്‍മാറ്റ്‌ അടിക്കുന്ന എന്നെ പോലുള്ളവര്‍ക് അത് ഒരു അധ്ബുധമാണ് . സുല്ല് പറഞ്ഞു വീണ്ടും തുടങ്ങി. ഇരുട്ടില്‍ നിന്ന് ഓരോ തവണയും നീല വെളിച്ചത്തില്‍ വരുമ്പോള്‍ വിന്‍ഡോസ്‌ എത്ര മനോഹരിയാണ്. പണ്ടത്തെ നാല് നിറങ്ങളെ മറന്ന് വെറും ഒരു ആകാശ നീല വിടര്‍ത്തി നില്‍കുന്ന വിന്‍ഡോസ്‌ 8 നെ കാണുമ്പോള്‍ എന്തോ പോയ അണ്ണാനെ  പോലെ ഉണ്ട്.

കറങ്ങി കറങ്ങി ഒരു വിധം അവസാനിച്ച് തുടങ്ങുമ്പോള്‍ ഞങ്ങള്‍ പാതി ഉറക്കത്തില്‍ ആയിരുന്നു. അപ്പോഴാണ്‌ എനിക്ക് ഒരു സംശയം ആഫ്രിക്ക കാരണോ വിന്‍ഡോസ്‌ 8 ഉണ്ടാക്യെ.. എല്ലാ ഇടതും കറുപ്പ്. നടുവില്‍ നീല. കറുത്ത വര്‍ഗ്ഗത്തിന്റെ നിറം. അവരുടെ തെളിഞ്ഞ നീല ആകാശം. 


Read more

ചെന്നൈ മഹാ നഗരത്തില്‍

 ഈ നഗരം എനികായി കരുതി വച്ചത് എന്തായാലും മുഴുവനായി  തന്നെ ഉള്‍കൊള്ളാന്‍ സജ്ജമായി തന്നെ യാണ്  'alappey - chennai ' എക്ഷ്പ്രെസ്സില് നിന്ന് പുറത്തിറങ്ങിയത്.
ആദ്യമായി നഗരത്തെ വലംവപിച്ച ഓട്ടോ ചേട്ടന്‍ ഒരു പുലി തന്നെയാണ്. F1 racer Micheal Schumacher പോലും തോറ്റുപോകും വിധം ഓട്ടോ ചേട്ടന്‍ പറത്തിയ കുഞ്ഞു വിമാനം എന്നെ നോകി സലാം പറഞ്ഞു മടങ്ങുമ്പോള്‍ സമയം 10 : 10 (രാവിലെ).

നാളെ രാവിലെ എങ്ങന്ടോ ഒരു Green Park ഹോടലില്‍ പോവണം എന്നുല്ലതോണ്ടും രാത്രി ട്രെയിനില്‍ ഉറങ്ങാന്‍ ഇടം കിട്ടാതെ മൊബൈല്‍ ല് sms അയച്ച് രസിച്ചതിനാലും സത്യായിട്ടും ഇപ്പം ഉറങ്ങാം എന്ന് തീരുമാനിച്ചു.

അങ്ങനെ ഏപ്രില്‍ 11 രാവിലെ തന്നെ Induction program നു പറഞ്ഞ സ്ഥലത്ത്  എത്തി. പരിചയം ഉള്ള മുഘങ്ങള്‍ തേടുന്ന എന്റെ കണ്ണുകള്‍ക് സംഗീത ചേച്ചിയെ മാത്രം കാണാന്‍ കഴിഞ്ഞില്ല. ചേച്ചി എന്റെ അരികില്‍ വന്നു 'ഹായ്' പറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ അധ്ബുധപെട്ടു. രജീഷ് ഏട്ടനും ചേച്ചിടെ അച്ഛനും കൂടെ ഉണ്ടായിരുന്നു. അങ്ങനെ ആ ദിവസം ഒരു നല്ല ഐസ് ക്രീമില്‍ പതിഞ്ഞ ഭൂമി കുലുകത്തില്‍ എത്തി നിന്നു.

April 20
അങ്ങനെ ഇന്നും തീര്‍ന്നു. ശീതീകരിച്ച മുറിയുടെ ആലസ്യമോ ഇരുന്നു കറങ്ങും ചെയറിന്റെ വൈകല്യമോ, എന്റെ നടുവ് വേദനിക്കുന്നു. "മൂവ്" വാങ്ങണം ഒരെണ്ണം. ഇനി രണ്ടുനാള്‍ വെടി നിര്‍ത്തല്‍ കരാര്‍ പോലെ ആശ്വാസത്തിന്റെ ലീവ് കിട്ടി. കുറെ നല്ല കൂട്ടുകാര്‍. കുറെ നല്ല ദിവസങ്ങള്‍. ഓരോ കണ്ണിലും വിടരുന്ന പുഞ്ചിരിയില്‍ ഞങ്ങള്‍ പറയാതെ പറയുന്നു 'നമ്മള്‍ ഒന്നാണ്'. ജീവിതാവസ്ഥയില്‍ എനിക്കുള്ള ആഗ്രഹം ഇത്ര മാത്രം - മെനു നോകാതെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും മുഖം നോകാതെ സംവധികാനും കഴിയുന്ന അവസ്ഥയിലേക്കുള്ള എത്തണം



April21
എന്നും എവിടെയും എന്റെ പേരിനു വാലായി, അല്ലെങ്കില്‍ ഒരു തുടര്‍ച്ച എന്നോണം "അസ്പിരെ" കാണാം, ഒരുപാട് സുഹൃത്തുകള്‍ ചോതിക്കയുണ്ടായി "എന്തെ ഇത് ?" [എന്റെ hclt colleague സ്വാതി എന്നോട് ചോധികയുണ്ടായി, പിന്നീട് എന്റെ റൂം മേറ്റ്‌ അശ്വിന്‍ ഉം ചോദിച്ചു. ]
അതിനു പുറകെ കുറേപേര്‍ അത് കോപ്പി അടികാനും തുടങ്ങി. എവിടേയോ വച്ച് കണ്ടുമുട്ടിയ ഒരു സുഹൃത്തിന്റെ പേരാണോ എന്നുപോലും ചിലര്‍ ചോദിച്ചു. ചിലര്‍ dictionary എടുത്തു പരിശോധിച്ചു - വലിയ കാര്യത്തെ ഉദ്യേശിച്ചു പ്രവര്ര്തികുക. സത്യം എന്തായാലും ഞാന്‍ പറയുന്നത് ഇങ്ങനെ - എന്റെ ആദ്യ കമ്പ്യൂട്ടര്‍ MMXR പ്രോസിസ്സോര്‍ ഉള്ള Windows95 ലോഡ് ചെയ്ത 64MB RAM ഉള്ള ACER ന്റെ മോഡല്‍ നെയിം ആണ് "Aspire"

കൊച്ചിയുടെ തെരുവോരങ്ങളില്‍ രാവിലെയെന്നോ രാത്രിയെന്നോ ഇല്ലാതെ "BMW,ബെന്‍സ്‌,wolswagon...." മത്സരിച്ചു ഓടുന്ന കാഴ്ച വളരെ രസകരമാണ്. അങ്ങ് പാലാ  കോട്ടയം പോയാലോ, കഥ ഇങ്ങനെ.  ഓടിട്ട വീടിന്റെ മുന്നില്‍ ടാര്‍പോളിന്‍ മറച്ചു വച്ച പുതിയ prado ,ബെന്‍സ്‌,bmw ഉം കാണാം. നിമിഷങ്ങള്‍ കൊണ്ട് വളരുന്ന കേരളത്തെ കുറിച്ച് എനിക്ക് അറിവുണ്ടാകുന്നത് ചെന്നൈ എന്നാ മഹാ നരകത്തില്‍ എത്തിയപ്പോഴാണ്.
OMR നു ഇരുവശവും ഇന്‍ഫോസിസ് മുതല്‍ accenture വരെ തലയെടുത്ത് നില്കുമ്പോഴും തെരുവോരങ്ങളില്‍ കാണുന്ന കാഴ്ചകള്‍ അത്രക്ക് ഭംഗി ഉള്ളതല്ല. ഇന്ത്യയുടെ സ്വന്തം മാരുതി-suzuki യും ടാറ്റാ ദാമ്മീസ്ഉം പോലെ ചവറു മാത്രം കൂട്ടി ഇട്ട പാതകള്‍.
പിന്നെയാണ് കാര്യങ്ങള്‍ മനസിലായത്. ഞങ്ങളെ പോലെ വെറും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എങ്ങിനെ ഇത്ര വിലയുള്ള കാര്‍ വങ്ങും ? രാവിലെ 9 മുതല്‍ തുടങ്ങുന്ന കലാപരിപാടികള്‍ എപ്പോള്‍ അവസാനിക്കും എന്ന് പോലും നിശ്ചയം ഇല്ലാത്ത ഒരു പറ്റം ജീവിതങ്ങള്‍.
ശീതീകരിച്ച മുറികള്‍ ഞങ്ങള്കാണോ എന്നുപോലും ഞങ്ങള്‍ സംശയിച്ചു തുടങ്ങിയിരിക്കുന്നു. ജീവിതം ഒരു തമാശ നിറഞ്ഞ നാടകമാണ്. അവിടെ ചിരികുന്നവന്‍ സ്വയം മറകുന്നു.
Read more