-->

First day in Office

ആദ്യമായി ഓഫീസിൽ എത്തുന്ന ഒരു അനുഭവം വേറെ തന്നെ. പ്രത്യേകിച്ച് സോഫ്റ്റ്‌വെയർ പൊരിചെടുകുന്ന ഹോട്ടൽ പോലുള്ള ഇടങ്ങളിൽ. ഇതിനു മുൻപും ഞാൻ ഒരുപാട് ഓഫീസ് മുറികളിൽ കടന്നു ചെന്നിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം എനിക്ക് സന്ദർശകന്റെ ഭാവമായിരുന്നു. ഒരു വർഷം നീണ്ട തയ്യാറെടുപ്പിൽ പുതുമകൾ ഒന്നും ഇല്ലാതെ ഐഡി കാർഡും അക്സെസ് കാർഡും വാങ്ങി കാബിനിൽ ചെന്നിരുന്നപോൾ ഞാൻ അറിഞ്ഞിരുനില്ല അത്   17 സീറ്റർ എന്ന പ്രമുഗരുടെ വിഹാര കേന്ദ്രമാണെന്ന്. 


എനികായ്‌ പുതുക്കി പണിത സിസ്റ്റം എത്തി.  ലോഗിൻ ചെയ്യാൻ തുടങ്ങുമ്പോഴേ എറെർ. ഒരുവഴിക്ക് വിൻഡോസ്‌ ഡെസ്ക്ടോപ്പ് സെറ്റപ്പ് ചെയ്തു വരുന്നിടക്ക് അടുത്തുള്ള മലബാർ ബിരിയാണി സെന്റെറിൽ ചെന്ന് കേരള സ്പെഷ്യൽ മീൽസ് കഴിച്ചു. കുത്തരിയും മത്തൻ ഓലനും നാടൻ കോഴി കറിയും എന്നെ എന്നും അങ്ങോട്ട്‌ എത്തിക്കും എന്നുറപ്പായി.  


വെബെക്സ് ലോഗിണ്‍ ചെയ്ത് എൻറെ കൂട്ടുകാരെ തപ്പി തുടങ്ങി. ജിൻസും, പ്രവീണും, രഹ്ഷാദും, സനുവും, മിനുവും ഒക്കെ എനികുമുന്നിൽ തെളിഞ്ഞുവന്നു.   


പുതിയ കാര്യങ്ങൾ പറഞ്ഞു തരാൻ എന്റെ കൂട്ടുകാർ വന്നു പോയ്‌ കൊണ്ടിരുന്നു. അതിനിടയിൽ "നെഞ്ചോടു ചേർത്ത്" എന്നൊരു ഗാനം അറികത്തായ്‌  ആരോമൂളി. അവരെ ഞാൻ കണ്ടിട്ടുണ്ട്. കഴിഞ്ഞ ആഴിച്ച സ്റ്റാർ ബാസാറിൽ വച്ച് മിനു വിനൊപ്പം. സ്മിത ചേച്ചി എന്നാണ് ടീമിലെ തമിഴന്മാർ വിളികുന്നത്. എൻറെ ടീം അല്ലാതോണ്ട് ഞാൻ സംസാരിക്കാൻ നിന്നില്ല.  പക്ഷെ കുറച്ചു സമയം കഴിഞ്ഞ് അവർ എൻന്റെ കാബിനിൽ വന്നു പേരു ചോദിച്ചു. മിനുവിന്റെ  ഫ്രണ്ട് അല്ലെ.... 


ഞാൻ ബാഗ്‌ എടുത്ത് ലിഫ്റ്റ്‌ എത്തി. മാനേജർ ക് ഒരു കാൾ ചെയ്ത് - ആം ലീവിങ്ങ് നവ് , എന്നും പറഞ്ഞ് പോയി.   



Read more

ഒന്ന് പോടപ്പാ

കാഴ്ച്ചപോലെ മറഞ്ഞു തുടങ്ങുകയാണ് ഞാൻ ജീവിച്ചുതീർത്ത ഇന്നലെകൾ. "മറകുക എന്നാൽ മ്രിതിയാണ്" എന്നെവിടയോ വായിച്ചുറച്ചു  പോയ മനസിനെ ആശ്വസിപ്പികുവാൻ മഴ തുള്ളികൾ നീർചാലുപോൽ ഒഴുകി നടന്നു. മുഖ പുസ്തകത്തിന്റെ കൂട്ടുകൂടലിൽ മൗനം കുടിച്ചിരുന്ന എന്റെ പ്രിയപെട്ട അപരിചിതരെ നിഷ്കരുണം ഒഴിവാകുമ്പോൾ ആയിരത്തിൽ നിന്നും കൂപ്പുകുത്തിയ വാർത്ത‍ ആരും ശ്രദ്ധിച്ചില്ല. 

ഒരിക്കൽ ഉപേക്ഷിച്ച നിറങ്ങൾ ഇനി ഒരികലും ബിന്ദാസിനാൽ എന്റെ വസ്ത്രങ്ങൾ നനയാതിരികട്ടെ. നാട് , സ്കൂൾ, കോളേജ്, ജോലി, എന്നിങ്ങനെ കണ്ടുമുട്ടിയ മുഖങ്ങൾ മറന്നു തുടങ്ങുമ്പോൾ ചിലരെ വിട്ടുകൊടുക്കാൻ വയ്യാതെ ഞാൻ നിന്ന് പോയി.   ഒരിക്കലും ഉപേക്ഷികില്ലെന്നു കരുതിയ പലതും പ്രായത്തിന്റെ അറിവിൽ മരവിച്ചുപോയ തലോടലായ്‌ എനിക്ക് അനുഭവപെട്ടു.  പരിചിതമായ മുഖങ്ങൾ  മുന്നിലൂടെ കടന്നു പോകുമ്പോഴും അവരെ വിളിക്കുവാൻ എനിക്ക് ആയില്ല. അവർ എന്നെ മറന്നു പോയ്‌ കാണുമോ ? ഇല്ല. അവരെ എന്റെ കണ്ണുകൾക് പരിചിതമാണ്. പക്ഷെ ഓർമയിൽ അവരുടെ പേരുകൾ  മാഞ്ഞ് ഇല്ലാതായിരിക്കുന്നു.  

മനപൂർവ്വം  മറന്നു കളയാൻ ശ്രമിച്ചവയെല്ലാം നിറഞ്ഞു നിൽകുന്നു.  
ഇനി എനിക്ക് ഒന്നേ പറയാൻ ഉള്ളു
ഗെറ്റ് ലോസ്റ്റ്‌ 

Read more